ആലുവയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകിയതിന് ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ഡോ. ഹബ്നക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്തത് അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് 10 കിലോ തൂക്കത്തിന്റെ മരുന്നാണ് കുറിച്ചത്. മരുന്നു കഴിച്ച കുഞ്ഞിനെ ആലുവ രാജഗിരി ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം മാസത്തെ വാക്സിനു ശേഷമുള്ള പനി നിയന്ത്രിക്കാനാണ് പാരസെറ്റമോൾ നൽകിയത്. പിന്നീട് ജില്ലാ ആശുപത്രി അധികൃതരുമായി ചർച്ചയ്ക്ക് ശ്രമിച്ചങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോക്ടർ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് പാരസെറ്റമോൾ കൂടുതൽ അളവിൽ നൽകിയത്. ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഡോക്ടർ അതിന് തയാറായില്ല.

